Monday, June 13, 2011

New Photo Shot Slideshow

New Photo Shot Slideshow: "TripAdvisor™ TripWow ★ New Photo Shot Slideshow ★ to . Stunning free travel slideshows on TripAdvisor"

Sunday, April 17, 2011

പ്രണയ ലേഖനതിന്റെ സങ്കടം ..!!!






എന്റെ സ്നേഹം നിറഞ്ഞ മനുഷ്യന്‍ കണ്ടു വായിക്കാന്‍ .എന്നെ മനസ്സിലായില്ലേ എന്നെ മറന്നോ ? ഞാന്‍ ...
ഞാന്‍ നിങ്ങളുടെ സ്വന്തം പ്രണയ ലേഖനം.. മൊബൈല്‍ ഫോണും ഇന്റര്‍ നെറ്റും വന്നപ്പോള്‍ എന്നെ നിങ്ങള്ക്ക് വേണ്ടാതായി അല്ലെ 
ഒരു അഞ്ചു ആറ് വര്‍ഷം മുന്പ് എന്തൊക്കയാണ് എന്നില്‍ നിങള്‍ എയുതിയിരുന്നത് .എല്ലാം ഇന്നലെ കഴിഞ്ഞ പോലെ നിന്റെ പോക്കറ്റില്‍ നിന്ന് നിങ്ങള്‍ നിങ്ങളുടെ കാമുകിക്ക്  കൊടുക്കുമ്പോള്‍ അവള്‍ അത് ആരും കാണാതെ അവളുടെ മാരിലെലേക്ക് വെക്കുകയും (  ഏറ്റവും സൈഫ് അവിടെയാണല്ലോ ആരും കാണില്ലല്ലോ?)
എന്തൊരു രസമായിരുന്നു ഓരോ പെണ്‍കുട്ടികളുടെയും നോട്ടുബുക്കില്‍ നിറഞ്ഞു നിക്കുകയായിരുന്നു ഞാന്‍ .എന്നെ കൈ മാറാന്‍ ചെറിയ കുട്ടികളെ ഏല്‍പ്പിക്കുകയും അത് ആരോടും പറയാതിരിക്കാന്‍ മിട്ടായിക്ക് കാശ് കൊടുക്കുകയും എന്തല്ലാം ആയിരുന്നു .(SMS) (internet)വന്നതിനു  ശേഷം നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു .
എന്നാലും എനിക്കുരുപ്പാണ് നിങ്ങള്‍ എന്നെ തിരിച്ചു കൊണ്ട് വരും .....എല്ലാ പ്രണയത്തിലും എന്റെ പങ്കു വലിയതാണ് ഞാന്‍ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും  എന്ന് നിങളുടെ സ്വന്തം ....പ്രണയ ലേഖനം..!!! 



Wednesday, April 6, 2011

പ്രണയവും സൌഹൃദവും




പുതിയ തലമുറയുടെ പ്രണയം പൂര്‍ണ്ണമായും ന്യൂ ജനറേഷന്‍ റൊമാന്‍സാണ്. പണ്ട് ആണും പെണ്ണും തമ്മിലൊന്ന് കാര്യം പറഞ്ഞാല്‍ ‘എടിയേ അവരുതമ്മില്‍ പ്രേമമാ’ എന്നു സ്വകാര്യം പറഞ്ഞതൊക്കെ പഴങ്കഥ. ഇന്നു പ്രണയവും സൌഹൃദവും തമ്മില്‍ തിരിച്ചറിയുക എളുപ്പമല്ല.

പ്രണയത്തിന് അതിര്‍വരമ്പുകളില്ല. ഏതു പ്രായത്തിലും പ്രണയിക്കാം. കൌമാരത്തില്‍ തോന്നുന്നത് പരസ്പരാകര്‍ഷണത്തിന്‍റെ പ്രതിഫലനമാണെങ്കില്‍ മുതിര്‍ന്നവരില്‍ അത് നഷ്ടബോധത്തിന്‍റെയോ വീണ്ടുകിട്ടലിന്‍റെയോ പ്രതീകമായിരിക്കും.

ജീവിതസായാഹ്നത്തില്‍ പ്രണയിക്കുന്ന ഒരുപാടുപേര്‍ ഉള്‍പ്പെടുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ പുറത്തു പറയാനോ അറിയിക്കാനോ കഴിയാതെ പോകുന്നതാണ് മിക്കവരിലും അത്. അല്ലെങ്കില്‍ ജീവിത സായന്തനത്തില്‍ പരസ്പരാശ്രയത്തിന് കണ്ടെത്തുന്ന ചുമലുകള്‍ക്കു പോളും അവിഹിതമെന്ന പഴി കേള്‍ക്കേണ്ടിവന്നേക്കാം

വളരെ നേര്‍ത്ത ഒരു അതിര്‍വരമ്പേ പലപ്പോഴും ഈ സൌഹൃദങ്ങളില്‍ അവശേഷിക്കുന്നുള്ളു എന്നത് മറ്റൊരു വാസ്തവം. ഇത്തരം ഇന്‍റിമേറ്റ് സൌഹൃദങ്ങളുടെ കഥ പറഞ്ഞ ‘നിറം’ കേരളത്തിലെ ക്യാമ്പസ്സുകള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചതും ഇതേ കാരണത്താലാകാം.

കറയറ്റ, എന്തിനുമേതിനും തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന തുറന്ന സൌഹൃദങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ ഒരു ചെറിയ ശതമാനം സൌഹൃദങ്ങളെങ്കിലും പ്രണയത്തിലോ, പ്രണയ സമാനമായ സാഹചര്യത്തിലോ എത്തിപ്പെടുന്നു. ആ ചെറിയ ശതമാനം ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നു.

നൂക്ലിയാര്‍ കുടുംബങ്ങളില്‍ തിരക്കുള്ള അച്ഛനുമമ്മയും നല്‍കുന്നതേക്കാള്‍ സൌഖ്യം സൌഹൃദങ്ങള്‍ നല്‍കിയേക്കാം. കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും, പ്ലാനുകള്‍ നടപ്പാക്കാനുമൊക്കെ സുഹൃത്താണ് വഴികാട്ടിയാകുന്നത്. ആ സൌഖ്യം തന്നെ പ്രണയങ്ങള്‍ക്കും വഴിവയ്ക്കാം. അങ്ങനെ സംഭവിച്ചില്ലെന്നും വരാം.

എന്തായാലും പ്രണയമായാലും സൌഹൃദമായാലും ഈ വഴിയില്‍ വന്‍ അബദ്ധങ്ങളൊന്നും വരുത്തിവയ്ക്കാന്‍ കുട്ടികള്‍ തയ്യാറാവുന്നില്ലെന്നത് ഭാഗ്യം. അറേഞ്ചഡ് മാര്യേജ് നടക്കില്ലെങ്കില്ലെന്ന് ഉത്തമ ബോദ്ധ്യം വന്നാല്‍ തല്‍ക്കാലം മനസ്സില്‍ നിന്ന് ആ ഭാഗം മുറിച്ചുനീക്കി വയ്ക്കാന്‍ അവര്‍ പ്രാപ്തരാണ്.

ഇക്കാര്യത്തില്‍ നിറം മോഡലോളമൊന്നും പലയാള്‍ക്കാരും പിന്തുടരുന്നില്ല. ബന്ധങ്ങളെ ലാഘവത്വത്തോടെ കാണാന്‍ അവര്‍ക്കു കഴിയുന്നു. ചിലപ്പോള്‍ സൌഹൃദത്തിനിടയില്‍ വിരിയുന്ന പ്രണയം മറ്റാരുമറിയാതെ വിടര്‍ന്നു കൊഴിയുകയും ചെയ്യുന്നു.

പിന്നീട് വിവാഹാലോചനകള്‍ തകൃതിയാകുമ്പോഴോ മറ്റോ നെടുവീര്‍പ്പോടെ സൌഹൃദസ്മൃതികളിലൊന്ന് ചെന്നെത്തിയെങ്കിലായി. വിപ്ലവ പ്രണയവിവാഹങ്ങളും താരതമ്യേന കുറഞ്ഞെങ്കിലും തീര്‍ത്തും ഇല്ലാതായിട്ടില്ല. നല്ലതെന്ന് പറയുമെങ്കിലും നഷ്ടബോധം തോന്നിക്കുന്നൊരു പ്രാക്ടിക്കല്‍ സെന്‍സ് കുട്ടികളില്‍ കൂടിയിട്ടുണ്ട് എന്നത് വാസ്തവം.

ലവ്-അറേഞ്ചഡ് വിവാഹങ്ങള്‍ക്കാണ് പ്രാമുഖ്യം കൂടുതല്‍ എന്നുമാത്രം.

Sunday, April 3, 2011

പ്രണയത്തില്‍ വീഴും മുമ്പ്...










ലോകത്തില്‍ വച്ച് ഏറ്റവും മൂല്യവത്തായ വികാരമാണ് പ്രണയം. ഇത് എത്ര തന്നെ മുറിപ്പെടുത്തിയാലും നിങ്ങള്‍ പിന്നെയും പിന്നെയും ഇതിലേക്ക് തിരിച്ചെത്തുന്നത് അതിന്‍റെ മാന്ത്രികത കൊണ്ട് തന്നെയാണ്. പല തരത്തില്‍ പ്രണയത്തെ നിര്‍വ്വചിക്കാനാകും. പല തരത്തില്‍ പ്രണയിക്കുകയുമാകാം. മറ്റൊരാളുടെ കാര്യങ്ങള്‍ സ്വന്തമെന്ന് കരുതുന്ന അവസ്ഥ തന്നെയാണ് യഥാര്‍ത്ഥത്തില്‍ പ്രണയം. അതുകൊണ്ടാണ് നിങ്ങള്‍ പങ്കാളിയുടെ ദു:ഖവും ആഹ്ലാദവും പങ്കിടുന്നത്.

എന്നാല്‍ സൂക്ഷിക്കുക..ഒരാള്‍ക്ക് പെട്ടെന്ന് തന്നെ നിങ്ങളെ പ്രണയത്തില്‍ വീഴാനാകും. എന്നാല്‍ മടുക്കാത്ത ബന്ധങ്ങള്‍ നില നിര്‍ത്താന്‍ പിന്നെയും ചില കാര്യങ്ങള്‍ അറിയണമെന്ന് മാത്രം. നീണ്ടു നില്‍ക്കുന്ന ആത്മാര്‍ത്ഥ ബന്ധമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പ്രണയത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പായി ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

പ്രണയമെന്നാല്‍ ത്യാഗം, സ്വയം നഷ്ടപ്പെടല്‍, മനസ്സിലാക്കല്‍, സാന്ത്വനിപ്പിക്കല്‍, മുറിപ്പെടല്‍ അങ്ങനെയെല്ലാം പോകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കാലങ്ങള്‍ ചെല്ലുന്തോറും പ്രണയം പഴകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കണം.

പ്രണേതാവിനെ അറിയുക

ആദ്യം പ്രണേതാവിന്‍റെ ഹൃദയത്തെ അറിയുക എന്നതാണ്. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളും വിചാരങ്ങളും മനസ്സിലാക്കാനും സാന്ത്വനിപ്പിക്കാനും ഒരു വിശാല ഹൃദയമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പ്രണയിക്കാവൂ. അല്ലെങ്കില്‍ പ്രണയം എത്രത്തോളം നീണ്ടു നില്‍ക്കുമെന്ന് പറയാനാകില്ല. നിങ്ങളുടെ പ്രണേതാവിന്‍റെ സ്നേഹം എത്രയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ അത് കൊഴിഞ്ഞു പോയേക്കാനും മതി.

സ്വാര്‍ത്ഥത പുറത്തു നില്‍ക്കട്ടെ

കാലം ചെല്ലുന്തോറും നിങ്ങള്‍ നിങ്ങളില്‍ മാത്രം ശ്രദ്ധ വയ്‌ക്കുന്നെങ്കില്‍ പ്രണയം മുറിപ്പെടുന്ന അനുഭവമായിരിക്കും. പരസ്പരം മനസ്സിലാക്കുന്നെങ്കില്‍ മാത്രമേ പ്രണയത്തിനു അര്‍ത്ഥമുള്ളൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രണയം തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുവരും അവനവനിലേക്ക് ശ്രദ്ധിച്ചു തുടങ്ങും. എല്ലായ്‌പ്പോഴും അവന്‍ അവന്‍റെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്ന ഓരോരുത്തരും പങ്കാളികളെ മറക്കുകയാകും പതിവ്. ഇത് പങ്കാളിക്ക് മടുപ്പുളവാക്കാന്‍ കാരണമാകും.

വിട്ടുവീഴ്ച പ്രണയത്തിനൊപ്പം

നിങ്ങള്‍ നിങ്ങളിലേക്ക് തന്നെയാണ് ശ്രദ്ധിക്കുന്നതെങ്കില്‍ പ്രണയം നീണ്ടു നില്‍ക്കില്ലെന്ന് ഓര്‍മ്മിച്ചോളൂ. പ്രണയം എല്ലായ്‌പ്പോഴും ഉപാധികള്‍ ഇല്ലാ‍ത്തതും സ്വാര്‍ത്ഥത ഇല്ലാത്തതും ആയിരിക്കണമെന്ന് ഓര്‍മ്മിക്കുക. വിട്ടുവീഴ്ച എന്ന വാക്കിന് പ്രണയത്തില്‍ വലിയ പങ്കാണുള്ളത്. രണ്ടു പേരുമോ അല്ലെങ്കില്‍ ഒരാളെങ്കിലുമോ വിട്ടു വീഴ്ചയ്‌ക്ക് തയ്യാറാകുന്നില്ലെങ്കില്‍ പ്രണയം നീണ്ടു നില്‍ക്കില്ല. നിങ്ങള്‍ തന്നെ വിട്ടു വീഴ്ചയ്‌ക്ക് തയ്യാറാകുന്നത് ഏറ്റവും നല്ലത്.





Wednesday, March 30, 2011

പണത്തിന്റെ മേല്‍ തട്ടിത്തകരുന്ന പ്രണയം!!!




പ്രണയം അനശ്വരമാണ്, അതിന് ജാതിയില്ല, മതമില്ല, അത് എല്ലാ അതിര്‍ത്തികളേയും ഭേദിച്ച് മുന്നേറും. പ്രണയത്തെ കുറിച്ച് വാചാലമാകുന്നവര്‍ പറയുന്ന കാര്യമാണിത്. പക്ഷെ ഇതില്‍ എത്രമാത്രം സത്യമുണ്ട്. ശരിയായിരിക്കാം പ്രണയം തോന്നുന്നതിന് ഇത്തരത്തില്‍ ഉള്ള യാതൊരു വിവേചനങ്ങളും ബാധകമായിരിക്കില്ല. എന്നാല്‍ ഈ അതിര്‍വരമ്പുകള്‍ മറികടന്ന് പ്രണയം ആഘോഷിക്കാന്‍ എത്ര പേര്‍ക്ക് കഴിയാറുണ്ട്.

ഉദാഹരണമായി ഒരു കഥ, അല്ല നടന്ന സംഭവം തന്നെ പറയാം. പ്രണയം സാര്‍വ്വലൌകീകമാണല്ലൊ അതിനാല്‍ ലോകത്തിലെവിടെയും പ്രണയത്തിന്‍റെ ഗതിവിഗതികള്‍ ഒരുപോലെയായിരിക്കും. ഇനി തുര്‍ക്കിയിലെ ഒരു സംഭവകഥയിലേക്ക്.

ഒരു ദിവസം വീടിനു പുറത്തിറങ്ങിയ യാസിന്‍ എന്ന യുവാവ് തന്‍റെ നേരെ എതിര്‍വശത്തുള്ള വീടിനു മുന്നിലെ തപാല്‍ പെട്ടി തുറന്ന് കത്തുകള്‍ എടുക്കുന്ന സുന്ദരിയായ തുര്‍ക്കി പെണ്‍കുട്ടിയെ കണ്ടു. ജോലിക്കു പോവേണ്ടതിനാല്‍ അവളെ കൂടുതല്‍ നേരം ശ്രദ്ധിക്കാന്‍ യാസിന്‍ മെനക്കെട്ടില്ല.

അച്ഛന്‍ നഷ്ട്ടപ്പെട്ട യാസിന് അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു. അതിനാല്‍ എന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ യാസിന്‍ അമ്മയ്ക്കരികിലെത്തും. അന്നു പതിനുപോലെ യാസിന്‍ വീട്ടിലെത്തി. തിരക്കു മൂലം മുഷിഞ്ഞ വസ്ത്രങ്ങള്‍ പോലും മാറ്റാനായില്ല.

വൈകുന്നേരം ഒരുപാട് വൈകിയാണ് മത്സ്യത്തൊഴിലാളിയായ യാസിന്‍ വീട്ടിലേക്കു മടങ്ങിയത്. കടുത്ത ജോലിയാല്‍ ക്ഷീണിതനായ യാസിന്‍റെ വേഷം കൂടുതല്‍ മുഷിഞ്ഞ് അവസ്ഥയിലായിരുന്നു. വൈകിയതിനാല്‍ വളരെ വേഗത്തിലാണ് യാസിന്‍റെ നടപ്പ്. ‘സലാം യാസിന്‍’ എന്ന് അഭിവാദ്യം കേട്ടാണ് യാസിന്‍ നിന്നത്. അതെ യാസിന്‍ രാവിലെ കണ്ട് ആ സുന്ദരിയായ തുര്‍ക്കി പെണ്‍കുട്ടി പുഞ്ചിരിപൊഴിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു‍.

യാസിന്‍ ഒരു നിമിഷം അത്ഭുതപ്പെട്ടു പോയി. തനിക്ക് ഇവളെ അറിയില്ലല്ലൊ. ഇവളെങ്ങനെ തന്‍റെ പേര്‍ മനസിലാക്കി. അല്പം വൈകിയാണെങ്കിലും യാസിന്‍ തിരിച്ച് സലാം പറഞ്ഞു. ‘യാസിന് എന്നെ മനസിലായില്ലെ’ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. ‘ക്ഷമിക്കണം മനസിലായില്ല’ യാസിന്‍ പറഞ്ഞു. ‘ഞാന്‍ ഹസ്രേത്താണ്, നിന്‍റെ അയല്‍ക്കാരി ഒര്‍മ്മയില്ലെ’.

സര്‍വകലാശലായില്‍ പഠിക്കാന്‍ പോയ ഹസ്രേത്താണ് അതെന്നു യാസിന്‍ മനസ്സിലാക്കി. അവളെ കണ്ടിട്ട് ഒരുപാട് നാളായിരിക്കുന്നു. മെലിഞ്ഞുണങ്ങിയിരുന്ന അവള്‍ ഇപ്പോള്‍ സുന്ദരിയായിരിക്കുന്നു- യാസിന്‍ മനസ്സില്‍ കരുതി. പക്ഷെ താനോ, വിശ്രമമില്ലാത്ത പണിമൂലം താനാകെ കറുത്ത് ക്ഷീണിച്ചിരിക്കുന്നു. പോരാത്തതിന് രണ്ട്ദിവ്സം മുമ്പ് വഞ്ചിയിലെ കയര്‍ അടിച്ച് മുഖത്തില്‍ നീളത്തില്‍ ഒരു മുറിവുമുണ്ട്. ചിന്തിച്ചു നിന്ന യാസിനോട് വീണ്ടും സലാം പറഞ്ഞ് ഹസ്രേത്ത് മെല്ലെ വീട്ടിലേക്കു നടന്നു.

പിന്നെ കുറേ ദിവസങ്ങള്‍ അവര്‍ രാവിലെ എന്നും കണ്ടുമുട്ടുമായിരുന്നു അവര്‍ നോട്ടങ്ങളിലൂടെയും ചെറുചിരികളിലൂടെയും എന്തോ കൈമാറുന്നുണ്ടായിരുന്നു. ഒരു ദിവസം കത്തെടുക്കുവാന്‍ വരുന്ന ഹസ്രേത്തിനെ കാത്തു നിന്ന യാസിന്‍ നിരാശനായി. യാസിന്‍ തപാല്‍ പെട്ടിയുടെ അടുത്തു ചെന്നു, അതില്‍ ഒരു ചെറിയ കഷണം പേപ്പര്‍ കിടക്കുന്നു. യാസിന്‍ അടുത്തെടുത്തു നോക്കി. ഹസ്രേത്തിന്‍റെ മൊബൈല്‍ ഫോണ്‍ നമ്പറായിരുന്നു അതില്‍.യാസിന്‍ അന്നു തന്നെ അവള്‍ക്ക് എസ്‌എം‌എസ് അയച്ചു. ഹസ്രേത്ത് സുഖമാണൊ എന്നായിരുന്നു സന്ദേശം.

ഫോണില്‍ ആകെയുണ്ടായിരുന്ന ബാലന്‍സ് അങ്ങനെ കഴിയുകയും ചെയ്തു. കുറച്ചു ദിവസം പണിയില്ലാതിരുന്നത് യാസിനെ കുറച്ചൊന്നുമല്ല വലച്ചത്. എങ്കിലും മൊബല്‍ ഫോണിനുള്ള പണം യാസിന്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലൂടെ യാസിനും ഹസ്രേത്തു തമ്മിലുള്ള പ്രണയം ദൃഢമാവുകയായിരുന്നു. യാസിന്‍ ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മയ്ക്കു വളരെ സന്തോഷമായി. യാസിന്‍റെ അമ്മ ഹസ്രേത്തിന്‍റെ അമ്മയെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു.

ഔപചാരികമായി കാര്യം അവതരിപ്പിച്ചു. എന്നാല്‍ വളരെ ശാന്തയായി തന്നെ ഹസ്രേത്തിന്‍റെ അമ്മ ആ ആലോചന നിരസിച്ചു. നിങ്ങള്‍ ഭര്‍ത്താവില്ലാത്ത സ്ത്രീയാണ്. നിങ്ങളുടെ മകന്‍ ഒരു മത്സ്യത്തൊഴിലാളിയും. ഞങ്ങളുടെ കുടുംബവുമായി നിങ്ങള്‍ ഒരിക്കലും ചേരില്ല. ഇത്രയും പറഞ്ഞ് അവര്‍ വീട്ടില്‍ നിന്നു പോയി. ഈ സമയത്ത് യാസിന്‍ വീട്ടിലുണ്ടായിരുന്നില്ല.

ക്ഷീണിതനായി മടങ്ങി വരുന്ന മകനോട് ഇക്കാര്യം പറയാന്‍ ആ‍ അമ്മ വിഷമിച്ചു. എങ്കിലും കാര്യം തുറന്നു പറഞ്ഞു, പെട്ടെന്നുള്ള വികാരത്താല്‍ യാസിന്‍ അമ്മയോട് അലപം രോഷത്തോടെ പെരുമാറി. പക്ഷെ അവസാ‍നം ആ അമ്മയും മകനും ഒരുമിച്ച് തങ്ങളുടെ വിധിയെ പഴിച്ചുക്കൊണ്ട് പൊട്ടിക്കരഞ്ഞു. യാസിന്‍ യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങി വന്നു. ദരിദ്രനായ തനിക്ക് ഒരിക്കലും ഉയര്‍ന്ന നിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിക്കാനുമാവില്ല, വിവാഹം ചെയ്യാനുമാവില്ല.

തങ്ങളെക്കാളും പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ മാത്രമെ തനിക്ക് ആഗ്രഹിക്കാനാവു. തന്‍റെ കുടുംബത്തേയും പെണ്‍കുട്ടിയുടെ കുടുംബത്തേയും പോറ്റാന്‍ താന്‍ ദിവസവും പന്ത്രണ്ടു മുതല്‍ പതിനെട്ടു മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടതായും വരും. ചിന്തകള്‍ക്ക് ശേഷം യാസിന്‍ ഒരു തീരുമാനമെടുത്തു, തനിക്ക് അമ്മയും അമ്മക്ക് താനും മതി. എന്നാലും ഹസ്രേത്തിന്‍റെ മുഖം മനസില്‍ നിന്നു മായ്ച്ചുകളയാന്‍ ആപാവം യുവാവിനായില്ല.

യാസിന്‍ എന്ന മനുഷ്യന്‍ ചങ്കൂറ്റമില്ലാത്തവനാണ് എന്ന് ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ ഇതു സത്യമല്ലെ, പണവും കുടുംബപശ്ചാത്തലവുമെല്ലാം ഇന്നത്തെ പ്രണയങ്ങളെ ബാധിക്കുന്നുണ്ട് എന്നതു സത്യമാണ്. എല്ലാം ഒത്തുവന്നാല്‍ മാത്രം പ്രണയിക്കാം എന്നു കരുതുന്നവരാണ് ഇന്നത്തെ ഭൂരിപക്ഷം ആളുകളും എന്നു പറഞ്ഞാലും ഒട്ടു അതിശയോക്തിയാവില്ല. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ പ്രണയത്തെ കുറിച്ച് മനോഹര സ്വപ്നങ്ങള്‍ കാണാന്‍ ആരും മറക്കല്ലെ.

Sunday, March 27, 2011

പ്രണയത്തില്‍ ചില കാര്യങ്ങള്‍ !




എല്ലാത്തിലും ഒന്നാം സ്ഥാനം. പക്ഷെ പ്രശംസിക്കാനാരുമില്ല. വിപണിയിലുള്ള ഒന്നാം നമ്പര്‍ കാര്‍. പക്ഷെ ഒരു ദൂരെ യാത്രക്ക് കൂടെയാരുമില്ല. നഗരത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്‍റുകളില്‍ കയറിയിറങ്ങുന്നു. എന്നാലൊരു കമ്പനി നല്‍കാനാരുമില്ല. ഇതാണോ നിങ്ങളുടെ അവസ്ഥ. 

വഴിയുണ്ട്. പ്രണയത്തിന്‍റെ വാതില്‍ നിങ്ങള്‍ക്കു മുന്നില്‍ എപ്പോഴും അടഞ്ഞുകിടക്കുന്നെങ്കില്‍ ഒരു ആത്മപരിശോധന ആകാം. എന്താണ് നിങ്ങള്‍ക്കുള്ള കുഴപ്പം. എന്തുകൊണ്ടാണ് അവള്‍ നിങ്ങളെ ഒഴിവാക്കുന്നത്? പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍‌കുട്ടിയെ കാണുമ്പോള്‍ ശാന്തമായി പ്രതികരിക്കുക. 

കൂളായി നില്‍ക്കുക. കൂട്ടുകാരോട് അനാവശ്യമായ കമന്‍റുകള്‍ പാസ്സാക്കുന്നതും ഒഴിവാക്കുക. മാന്യനായിരിക്കുക. മാന്യത പെരുമാറ്റത്തില്‍ മാത്രം പോര. വൃത്തിയായി വേഷം ധരിക്കുക. എന്നും കുളിക്കുക. രൂക്ഷതയില്ലാത്ത ഒരു പെര്‍ഫ്യൂം ഉപയോഗിക്കുക. 

അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. പതര്‍ച്ചയും പരിഭ്രമവും പാടില്ല. മുഖത്തു ശ്രദ്ധ കേന്ദ്രീകരിക്കുക. മുഖത്തിന് അഴകു പകരുന്ന മറുകിനേപ്പറ്റിയോ, കണ്ണുകളുടെ തിളക്കത്തേപ്പറ്റിയോ ഒരു അഭിനന്ദനമാകാം. 

നല്ല കേള്‍വിക്കാരനാകുക. അവള്‍ക്കു പറയാനുള്ളതു കേള്‍ക്കുക. പ്രോത്സാഹിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാം. അഭിപ്രായങ്ങള്‍ ആരായുക. തമാശകള്‍ പറയാം. വടക്കുനോക്കിയന്ത്രത്തില്‍ ശ്രീനിവാസന്‍ സ്റ്റൈല്‍ തമാശ പോലെ ആ‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂട്ടുകാരുടെ ഇടയില്‍ ശോഭിക്കുന്ന പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടും.

Saturday, March 26, 2011

പ്രണയത്തെപ്പറ്റി ചില ചിന്തകള്‍ ::::::::::




മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും 
നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും.

പിണങ്ങിയും കലഹിച്ചും കഴിഞ്ഞ പ്രണയകാലം കടന്ന് അവന്‍ മറ്റൊരുവളുടെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ അനുഭവിക്കുന്ന വേദന അതിഭീകരം തന്നെയാണ്. പരസ്‌പരം വേര്‍പെടുന്നതു വരെ സ്‌നേഹത്തിന്‍റെ ആഴം ഒരിക്കലും അറിയില്ലെന്ന് ഖലീല്‍ ജിബ്രാന്‍ പറഞ്ഞത് വെറുതെയല്ല. തണല്‍ നല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്‍ക്കാറില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല്‍ അനുഭവിക്കുന്ന ഉഷ്‌ണം! അതിഭീകരമാണത്.

പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല ഈ ബുദ്ധിമുട്ടുകള്‍. പ്രണയം തുറന്നു പറയാതെ മനസ്സില്‍ കൊണ്ടു നടക്കുന്നവരുണ്ട്. അകന്നു പോകുമ്പോള്‍ ഒന്നും പറയാന്‍ കഴിയാതെ നിശബ്‌ദമായി നില്ക്കാന്‍ മാത്രമേ അപ്പോള്‍ കഴിയുകയുള്ളൂ. റസ്സല്‍ (ബെര്‍ട്രാന്‍ഡ് റസ്സല്‍) പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത് സ്‌നേഹിക്കാന്‍ ഭയക്കുന്നവര്‍ ജീവിക്കാനും ഭയക്കുന്നവരാണ്. രണ്ടുപേര്‍ ജീവിതത്തെ ഭയക്കുമ്പോള്‍ ജീവിതത്തിന്‍റെ മൂന്ന് ഭാഗങ്ങളാണ് മരിക്കുന്നത്. ജീവനില്ലാത്ത മനസ്സുമായി ജീവിതത്തില്‍ തുടരുന്നതിന് തുല്യം. അതുകൊണ്ട് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന, ഇതുവരെ പറയാത്ത ആ സുന്ദര പ്രണയം ഇന്നു തന്നെ തുറന്നു പറയൂ.

രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള്‍ സ്നേഹം അതിന്‍റെ പൂര്‍ണതയിലെത്തുന്നു. ജോണ്‍ കീറ്റ്‌സിന്‍റെ എത്ര മനോഹരമായ സങ്കല്പം. തന്‍റെ ചിന്തകള്‍ക്ക് താങ്ങും തണലുമാകുന്ന ഒരാള്‍ വന്നുചേരുമ്പോള്‍ അനുഭവിക്കുന്ന ആത്‌മനിര്‍വൃതി അനിര്‍വചനീയമാണ്.

പക്ഷേ നഷ്‌ടപ്രണയങ്ങളാണ് നമുക്ക് കൂടുതല്‍. കാലം നമ്മുടെ ചരിത്രത്തില്‍ ചുവപ്പു മഷി കൊണ്ട് എഴുതി ചേര്‍ത്തിരിക്കുന്നതും പ്രണയ പരാജിതരുടെ നൊമ്പരങ്ങളാണ്. ഊഷ്‌മളമായ സ്‌നേഹത്തിന്‍റെ അവസാനം തണുത്തതായിരിക്കുമെന്ന് സോക്രട്ടീസ് പറഞ്ഞത് കളിവാക്കായല്ല. തനിക്ക് മുമ്പേ നടന്നു മറഞ്ഞവരുടെയും തനിക്ക് പിമ്പേ എത്തുന്നവരുടെയും പ്രണയം നിറഞ്ഞ കാല്‍‌പനിക ലോകം അന്നേ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.